കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി

അഹ്മദാബാദ്: കുതിരയെ വാങ്ങിയതിെൻറ പേരിൽ ദലിത് യുവാവിനെ മേൽജാതിക്കാർ ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവുനഗർ ടിംബിയിൽ താമസിക്കുന്ന പ്രദീപ് റാത്തോഡാണ് (21) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കുതിരയെ വിറ്റില്ലെങ്കിൽ കൊല്ലുമെന്ന് രജ്പുത് സമുദായക്കാരായ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപിെൻറ പിതാവ് കലുഭായ് റാത്തോഡ് പറഞ്ഞു. താനും മകനും കൂടി യാത്രചെയ്തപ്പോഴായിരുന്നു ഭീഷണി. ഇവിടെ ഉയർന്ന ജാതിക്കാരാണ് കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത്. കുതിരയോടുള്ള സ്നേഹം മൂലമാണ് മകൻ കുതിരയെ വാങ്ങിയതെന്നും പിതാവ് പറഞ്ഞു. കൃഷിയിടത്തിൽനിന്ന് കുതിരപ്പുറത്ത് വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആക്രമണം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. അതേസമയം, മറ്റൊരു ജാതിയിൽപെട്ട പെൺകുട്ടിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.