മണൽക്കടത്ത്: പുഴയിലേക്കുള്ള വഴി പൊലീസ് അടച്ചു

അരീക്കോട്: അനധികൃത മണൽക്കടത്ത് വ്യാപകമായതോടെ പുഴയിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന വഴികൾ പൊലീസ് അടച്ചു. കുഴിയെടുത്തും വലിയ കല്ലുകൾ ഉപയോഗിച്ചുമാണ് ചാലിയാറിലേക്ക് ഇറങ്ങുന്ന വഴി തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പാവണ്ണ കടവിൽ നിന്നുംന്ന് അനധികൃതമായി എടുത്ത നാല് ലോഡ് മണൽ പൊലീസ് പുഴയിൽ തന്നെ നിക്ഷേപിച്ചു. നാല് ലോഡ് മണൽ കലവറയിലേക്കും കൈമാറിയതായി പൊലീസ് പറഞ്ഞു. പാവണ്ണയിൽ നിന്നും മണൽ വാരാൻ ഉപയോഗിച്ച തോണി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഈ കടവിൽ നിന്നും മണൽ കടത്തിയ ലോറികൾ തൃപ്പനച്ചിയിൽ നിന്നും കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ അഞ്ച് മണൽ ലോറികളും എട്ട് വഞ്ചികളും 40 ലോഡ് മണലും അരീക്കോട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.