കരിപ്പൂരില്‍ റിസയുടെ നീളം വർധിപ്പിക്കൽ: ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു. എയർപോർട്ട് അതോറിറ്റി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ റൺവേ വിപുലീകരണവും ചർച്ചയായി. അതോറിറ്റി ഒാപറേഷൻസ് വിഭാഗം ജനറൽ മാനേജർ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ജോയൻറ് ജനറല്‍ മാനേജര്‍മാരായ വി. രജിത്ത് (ഇലക്ട്രിക്കല്‍), എം.ബി. സുനില്‍ (എ.ടി.സി) എന്നിവര്‍ സംബന്ധിച്ചു. റിസയുടെ നീളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. കോഡ് 'ഇ'യിൽപ്പെട്ട വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതി​െൻറ ഭാഗമായ ക്രമീകരണങ്ങളുടെ സുരക്ഷ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കരിപ്പൂരിൽ ഒരു ഭാഗത്ത് 90 മീറ്ററും മറുഭാഗത്ത് 92 മീറ്ററുമാണ് റിസയുടെ നീളം. ഇത് 240 മീറ്ററായി വർധിപ്പിക്കാനാണ് അതോറിറ്റിയുെട തീരുമാനം. റൺവേയിൽനിന്ന് 150 മീറ്റർ റിസയായി പരിഗണിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാനാണ് അധികൃതരുടെ ശ്രമം. വിമാന സർവിസുകളെ ബാധിക്കാത്ത രീതിയിൽ റിസയുടെ ജോലികൾ പൂർത്തിയാക്കും. എട്ട് മാസം ഇതിന് വേണ്ടിവരുമെന്നാണ് നിഗമനം. ഇതിന് ശേഷം മാത്രമേ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കൂ. കഴിഞ്ഞ ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിെല ഉന്നതസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കോഡ് 'ഇ'യിൽപ്പെട്ട ബി 777-200 വിഭാഗത്തിലെ വിമാനങ്ങൾക്കിറങ്ങാൻ ഡി.ജി.സി.എ അനുകൂല തീരുമാനം എടുത്തിരുന്നു. സർവിസ് ആരംഭിക്കുന്നതിന് മുേന്നാടിയായി ക്രമീകരണങ്ങൾ ഒരുക്കണെമന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് റിസയുടെ നീളം വർധിപ്പിക്കാനുള്ള നടപടികൾ അതോറിറ്റി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.