കരുവാരകുണ്ട്: ഒലിപ്പുഴ നിറഞ്ഞതോടെ ജലനിധി പദ്ധതിയുടെ പമ്പ് ഹൗസും ട്രാൻസ്‌ഫോർമറും തകർച്ച ഭീഷണിയിൽ. കൽക്കുണ്ട് ചേരിപ്പടിയിലെ ഒലിപ്പുഴയോരത്തെ പമ്പ് ഹൗസും ട്രാൻസ്ഫോർമറുമാണ് ഭീഷണി നേരിടുന്നത്. പദ്ധതിക്കായി നിർമിച്ച കിണറിൽ വെള്ളമില്ലാത്തതിനാൽ 30 ലക്ഷം മുടക്കി കിണറിനടുത്ത് പുഴയിൽ ചെക്ക്ഡാം പണിതു. ഇതിെൻറ ഭാഗമായി പുഴയുടെ ഇരുവശത്തും സംരക്ഷണ ഭിത്തിയും വന്നു. ഇതോടെ കാലവർഷത്തിൽ വെള്ളം ഉൾക്കൊള്ളാനാവാതെ പുഴ ഗതിമാറുകയായിരുന്നു. പമ്പ് ഹൗസിനടിയിലൂടെ ഒഴുകുന്ന വെള്ളത്തിൽ മണ്ണ് ഒലിച്ചുപോയതാണ് പമ്പ് ഹൗസിന് ഭീഷണിയുണ്ടാക്കിയത്. ഇതിന് തൊട്ടടുത്താണ് ട്രാൻസ്ഫോർമറുമുള്ളത്. ഇത് ഏതുസമയത്തും വീഴാവുന്ന അവസ്ഥയിലാണ്. Photo: ഒലിപ്പുഴ ഗതിമാറിയതിനെ തുടർന്ന് തകർച്ച ഭീഷണി നേരിടുന്ന ജലനിധിയുടെ ചേരിപ്പടിയിലെ പമ്പ് ഹൗസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.