സിനാൻ വധക്കേസ്: മൂന്ന് പ്രതികളെയും കോടതി വിട്ടയച്ചു

2008 ഏപ്രില്‍ 16നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്നം മന്‍സിലിലെ മുഹമ്മദ് സിനാൻ കൊല്ലപ്പെട്ടത് കാസര്‍കോട്: പ്രമാദമായ കാസർകോെട്ട സിനാന്‍ വധക്കേസില്‍ മൂന്നുപ്രതികളെയും കോടതി വിട്ടയച്ചു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ്(28), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറിക്ക് സമീപത്തെ കിരണ്‍കുമാര്‍ (28), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറി റോഡിലെ കെ. നിഥിന്‍ കുമാര്‍ (29) എന്നിവരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി മനോഹര്‍ കിണി വിട്ടയച്ചത്. ഒമ്പത് വർഷം മുമ്പുണ്ടായ സംഭവം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും മതിയായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വിട്ടയച്ചതായി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയിലും പരിസരത്തുമായി വിന്യസിച്ച വൻ പൊലീസ് സന്നാഹത്തിെൻറ പശ്ചാത്തലത്തിലായിരുന്നു വിധി പ്രസ്താവം. വിധിപറയുന്നത് നേരത്തെ മൂന്നുതവണ മാറ്റിവെച്ചിരുന്നു. 2008 ഏപ്രില്‍ 16നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്നം മന്‍സിലിലെ മാമുവിെൻറ മകൻ മുഹമ്മദ് സിനാൻ(21) കൊല്ലപ്പെട്ടത്. ആനബാഗിലു അശ്വനി നഗറിൽ ദേശീയ പാതക്ക് കുറുകെയുള്ള അടിപ്പാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുേമ്പാൾ തടഞ്ഞുനിർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 48 സാക്ഷികളാണുള്ളത്. ഇതിൽ 32പേരെ കോടതി വിസ്തരിച്ചു. പ്രതികള്‍ക്കുവേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍. ഇബ്രാഹീമും ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.