പുലാമന്തോൾ: കനത്ത മഴയിൽ കച്ചവട സാധനങ്ങൾ ഒഴുകിപ്പോയി. ചെമ്മലശ്ശേരി പാടം ഭാഗത്ത് വൃക്ഷത്തൈകളുടെയും മറ്റും കച്ചവടം ചെയ്യുന്ന എ.കെ. മോയിെൻറ കച്ചവടത്തിനായി കൊണ്ടുവന്ന ഉൽപന്നങ്ങളാണ് മഴവെള്ളത്തിൽ ഒഴുകിപ്പോയത്. ശനിയാഴ്ച രാത്രി മഴ ശക്തമായി പെയ്തതോടെ ചെമ്മലശ്ശേരി പാടം ഭാഗത്ത് റോഡും തോടും പാടവും നിറഞ്ഞു കവിഞ്ഞിരുന്നു. 50,000 രൂപയുടെ തൈകളും മറ്റും ഉണ്ടായിരുന്നതായി സ്ഥാപനമുടമ പറഞ്ഞു. പുലാമന്തോൾ-കൊളത്തൂർ റൂട്ടിലെ ചെമ്മലശ്ശേരി പാടം ഭാഗത്ത് റോഡ് താഴ്ന്ന നിലയിലായതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിയെത്തുന്നത് നിത്യസംഭവമാണ്. ചെമ്മലശ്ശേരി പാടം ഭാഗത്ത് വെള്ളം കയറി റോഡും തോടും പാടവും ഒന്നായപ്പോൾ ഉൽപന്നങ്ങൾ ഒഴുകിപ്പോയ കച്ചവട സ്ഥാപനത്തിൽ ആളുകൾ കൂടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.