പാലക്കാട്: തോക്കുചൂണ്ടി കാറും പണവും കവര്‍ന്ന സംഘം പിടിയില്‍. കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്ങല്‍ വീട്ടില്‍ സ്വദേശി ജയന്‍ (37), തേങ്കുറിശ്ശി പുത്തൂര്‍ പന്തയ്ക്കല്‍ വീട്ടില്‍ അനിദാസ് (45) എന്നിവരാണ് ടൗണ്‍ സൗത്ത് പൊലീസിെൻറ പിടിയിലായത്. സെപ്റ്റംബർ 12ന് രാത്രി പോളിടെക്‌നിക് കോളജിന് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം. തോക്കുമായി വന്ന സംഘം വണ്ടിത്താവളം അയ്യപ്പന്‍കാവ് സ്വദേശി വിനീത് ബാബുവിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന 28,000 രൂപയും കാറും തട്ടിയെടുത്തു. അതോടൊപ്പം നിര്‍ബന്ധിപ്പിച്ച് തുക എഴുതാത്ത ചെക്കില്‍ ഒപ്പിട്ട് വാങ്ങുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. ടൗണ്‍ സൗത്ത് സി.ഐ മനോജ്കുമാര്‍, എസ്.ഐ വി.എസ്. മുരളീധരന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.എസ്. സാജിദ്, പ്രതീഷ്, ഷാനോസ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.