കുറ്റിപ്പുറത്ത് കാവ് ക്ഷേത്രത്തിലെ കവർച്ച; സമാന കേസുകളുമായി ബന്ധപ്പെടുത്തി അന്വേഷണമെന്ന് പൊലീസ്

കോട്ടക്കൽ: കുറ്റിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മോഷണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ പൊലീസ്. സംശയമുള്ള നിരവധി പേരെ എസ്.ഐ ആർ. വിനോദും സംഘവും കസ്റ്റഡിയിൽ എടുത്തിരുന്നു. അടുത്തിടെ പരിചിതരല്ലാത്ത തമിഴ് സ്വദേശികൾ ക്ഷേത്രത്തിലെത്തിയിരുന്നുവെന്ന ഭാരവാഹികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. എന്നാൽ, വ്യക്തമായ സൂചനകളോ തെളിവോ ലഭിച്ചില്ല. മൊെബെൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്. വിവിധ സേവനാദാതാക്കളുടെ ഫോൺ രേഖകൾ ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുമെന്നും എസ്.ഐ ആർ. വിനോദ് അറിയിച്ചു. സമാന രീതിയിലുള്ള കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടതായും എസ്.ഐ പറഞ്ഞു. കഴിഞ്ഞ 27നായിരുന്നു ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുതകർത്ത് പണം മോഷ്ടിച്ചത്. മോഷണത്തിനിടെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകളും സംഭവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.