കനത്ത മൂടൽമഞ്ഞ്; കരിപ്പൂരിൽ അഞ്ച് വിമാനങ്ങൾ തിരിച്ചുവിട്ടു

കൊണ്ടോട്ടി: വെള്ളിയാഴ്ച പുലർച്ച അനുഭവപ്പെട്ട കടുത്ത മൂടൽമഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിൽ സർവിസുകെള ബാധിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അഞ്ച് വിമാനങ്ങളാണ് തിരിച്ചുവിടേണ്ടി വന്നത്. നാലെണ്ണം നെടുമ്പാശ്ശേരിയിലേക്കും ഒന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമാണ് തിരിച്ചുവിട്ടത്. പുലർച്ച നാലിനും ആറിനും ഇടയിൽ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങളാണ് വൈമാനികന് റൺവേ വ്യക്തമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോയത്. പുലർച്ച 3.45ന് എത്തേണ്ടിയിരുന്ന ഇത്തിഹാദ് എയർവേസിെൻറ അബൂദബി-കോഴിക്കോട് വിമാനം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. നാലിന് എത്തേണ്ടിയിരുന്ന ഒമാൻ എയറിെൻറ മസ്കത്ത്-കോഴിക്കോട് വിമാനമാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. 5.35ന് ഇറങ്ങേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിെൻറ അബൂദബി-േകാഴിക്കോട് വിമാനവും 5.50ന് ഇറങ്ങേണ്ടിയിരുന്ന ഒമാൻ എയറിെൻറ സലാല-കോഴിക്കോട് വിമാനവും 6.10നുള്ള എയർഇന്ത്യയുടെ ഷാർജ-കോഴിക്കോട് വിമാനവുമാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. ഇൗ വിമാനങ്ങളെല്ലാം രാവിെല എട്ടിനും ഒമ്പതിനും ഇടയിലായി കരിപ്പൂരിൽ തിരിച്ചിറങ്ങി. മണിക്കൂറുകൾ ൈവകിയതിന് ശേഷം തുടർസർവിസ് നടത്തുകയും ചെയ്തു. പുലർച്ച 4.45ന് അബൂദബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേസ് ൈവകീട്ട് അഞ്ചോടെയാണ് യാത്ര തിരിച്ചത്. പൈലറ്റിെൻറ ജോലിസമയം അവസാനിച്ചതിനെ തുടർന്നാണ് വിമാനത്തിെൻറ യാത്ര വൈകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.