നാലു കൊലയിലും ആക്രമികൾ ഉപയോഗിച്ചത് സമാനമായ തോക്ക്

നാലു കൊലയിലും ആക്രമികൾ ഉപയോഗിച്ചത് സമാനമായ തോക്ക് ബംഗളൂരു: ഗൗരി ലേങ്കഷിനെ വെടിവെച്ചു കൊന്നവരും കൽബുർഗി, ഗോവിന്ദ് പൻസാരെ, ദാഭോൽകർ എന്നിവരെ െകാലപ്പെടുത്തിയവരും ഉപയോഗിച്ചത് സമാനമായ തോക്ക്. തദ്ദേശീയമായി നിർമിച്ച 7.65 എം.എം തോക്കാണ് നാലുപേരെയും കൊല്ലാൻ ഉപയോഗിച്ചത്. 2015 ആഗസ്റ്റ് 30നാണ് കൽബുർഗി കൊല്ലപ്പെട്ടത്. ഗോവിന്ദ് പൻസാരയെ 2015 ഫെബ്രുവരി 16നും ദാഭോൽകറെ 2013 ആഗസ്റ്റ് 20നുമാണ് വെടിവെച്ചുകൊന്നത്. പൻസാരയെയും ദാഭോൽകറെയും കൊലപ്പെടുത്താൻ രണ്ടു തോക്കുകളാണ് ഉപയോഗിച്ചതെന്ന് ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടകളും കണ്ടെടുത്തു. പൻസാരയെ കൊലപ്പെടുത്തിയത് ഗോവ ആസ്ഥാനമായ തീവ്ര വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ഥയാണെന്ന് സി.ബി.െഎ സൂചിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.