സൈപ്ലകോയിൽ റെക്കോഡ് വിൽപന

മലപ്പുറം: സൈപ്ലകോയുടെ ജില്ല ഫെയറിൽ റെക്കോഡ് വിൽപന. ഉത്രാടദിവസം വൈകീട്ട് ആറിന് വിറ്റുവരവ് 31 ലക്ഷം കവിഞ്ഞു. കുന്നുമ്മൽ മാളിയേക്കൽ ബിൽഡിങ്ങിലാണ് ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ മൂന്നുവരെ ഒാണം-ബലിപെരുന്നാൾ ഫെയർ പ്രവർത്തിച്ചത്. ജയ, കുറുവ, മട്ട, പച്ചരി എന്നിവയും പലവ്യജ്ഞനങ്ങളുമടക്കം 12 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ഫെയറിൽ വിറ്റഴിച്ചു. ശബരി ഇനങ്ങൾക്കും നല്ല വിറ്റുവരവാണുണ്ടായതെന്ന് സൈപ്ലകോ അധികൃതർ പറഞ്ഞു. 14 ദിവസം ഫെയർ പ്രവർത്തിച്ചതും ഇതാദ്യമായാണ്. സാധാരണ ഒാണം ഫെയറുകൾ പരമാവധി പത്തുദിവസം മാത്രേമ ഉണ്ടാവാറുള്ളൂ. പെരുന്നാൾകൂടി വന്നതോടെയാണ് ഫെയറുകൾ 14 ദിവസം പ്രവർത്തിക്കേണ്ടിവന്നത്. സബ്സിഡി സാധനങ്ങൾ ഒരു കുറവും വരുത്താതെ ജനങ്ങളുടെ കൈകളിലെത്തിച്ചതായി അധികൃതർ പറഞ്ഞു. എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും സൈപ്ലകോ ഫെയറുകൾ ഉണ്ടായിരുന്നു. ഇതിനുപുറമേ മിനിഫെയറുകളിലും മാവേലി സ്റ്റോറുകളിലും നല്ല വിറ്റുവരവുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.