വരാപ്പുഴ പീഡനം: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ്

വരാപ്പുഴ പീഡനം: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ് കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ഒരു പ്രതിക്കുകൂടി ഏഴുവര്‍ഷം കഠിന തടവ്. മലപ്പുറം പാണ്ടിയാട് കാരക്കുന്ന് പാലത്തുങ്കല്‍ അബ്ദുല്‍ സലാമിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. ഏഴുവര്‍ഷം കഠിന തടവിന് പുറമെ ഒരുലക്ഷം രൂപ പിഴ അടക്കണം. ഈ തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനാണ് നിര്‍ദേശം. ഇത് നല്‍കിയില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. കേസിലെ മറ്റുപ്രതികളായ കാസര്‍കോട് പട്ട മധൂര്‍ അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി, കണ്ണൂര്‍ പയ്യൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍ എന്നിവരെ കഴിഞ്ഞദിവസം കോടതി വെറുതെ വിട്ടിരുന്നു. 2011 ജൂലൈയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. മൂന്ന് കേസിൽ വിധി പറഞ്ഞതില്‍ ഇടനിലക്കാരായി നിന്ന പത്തോളം പേരെ കോടതി വെറുതെവിട്ടത് പ്രോസിക്യൂഷന് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.