'ഇ-മാസ്' കരിപ്പൂരിൽ നടപ്പാക്കിയില്ല കൊണ്ടോട്ടി: മംഗലാപുരം വിമാനദുരന്തത്തെ തുടർന്ന് ടേബിൾടോപ് റൺവേകളിെല റിസയിൽ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നടപ്പാക്കാൻ നിർദേശിച്ച ഇ--മാസ് (എൻജിനിയേർഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം) ടാറിങ് കരിപ്പൂരിൽ ഉൾപ്പെെട നടപ്പാക്കിയില്ല. റിട്ട. എയർ വൈസ് മാർഷൽ ഗോഖലെ അധ്യക്ഷനായ സമിതിയാണ് ഇ-മാസ് ടാറിങ് നടപ്പാക്കാൻ നിർദേശിച്ചത്. എന്നാൽ, കമ്മിറ്റി റിപോർട്ട് പുറത്തുവന്ന് വർഷങ്ങളായിട്ടും ഈ സംവിധാനം കരിപ്പൂരിൽ എയർപോർട്ട് അതോറിറ്റി നടപ്പാക്കിയിട്ടില്ല. ഇ-മാസ് നടപ്പാക്കിയിട്ടുണ്ടെങ്കിൽ നിയന്ത്രണം വിട്ട് റൺവേയുടെ പുറത്തേക്ക് പോകുന്ന വിമാനത്തിന് വേഗത്തിൽ നിർത്താൻ സഹായിക്കും. ലാൻഡിങ്ങിനിടയിലോ ടേക്ക് ഓഫിനിടയിലോ റൺവേ വിട്ട് പുറത്തേക്ക് പോകുകയാണെങ്കിൽ ഇ-മാസ് ചെയ്തിട്ടുണ്ടെങ്കിൽ അപകടസാധ്യത കുറയും. കുറഞ്ഞ ദിവസംകൊണ്ട് ഇതിെൻറ നിർമാണം പൂർത്തീകരിക്കാൻ സാധിക്കും. അതേസമയം, റിസയുടെ നീളം വർധിപ്പിക്കുന്നതിനുള്ള നടപടിയിലാണ് എയർപോർട്ട് അതോറിറ്റി. റിസയുടെ നീളം 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കുന്നതിനാണ് അതോറിറ്റി പദ്ധതി തയാറാക്കി ഡി.ജി.സി.എക്ക് സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.