അഴിമതി കേസിൽ ലാലുവിനെ സി.ബി.െഎ ചോദ്യം ചെയ്തു

അഴിമതി കേസിൽ ലാലുവിനെ സി.ബി.െഎ ചോദ്യം ചെയ്തു ന്യൂഡൽഹി: അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ സി.ബി.െഎ ചോദ്യം ചെയ്തു. മന്ത്രിയായിരിക്കെ റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണിത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ലാലു മകൾ മിസയോടൊപ്പം സി.ബി.െഎ ആസ്ഥാനത്ത് എത്തിയത്. കേസിൽ ഇദ്ദേഹത്തിെൻറ മകൻ തേജസ്വി യാദവ് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച സി.ബി.െഎക്ക് മുന്നിൽ ഹാജരാവും. നേരത്തെ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടതെങ്കിലും ലാലുവും തേജസ്വിയും അസൗകര്യം അറിയിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാക്കുകയായിരുന്നു. 2006ൽ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് റാഞ്ചിയിലും പുരിയിലുമുള്ള റെയിൽവേ ഹോട്ടലുകൾ അനധികൃതമായി വിനയ് കൊച്ചാറും വിജയ് കൊച്ചാറും ഉടമസ്ഥരായ സുജാത ഹോട്ടൽ ഗ്രൂപ്പിന് നൽകിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.