കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആറ് വിമാനങ്ങൾ തിരിച്ചുവിട്ടു. മൂടൽമഞ്ഞിനെ തുടർന്ന് ബുധനാഴ്ച പുലർച്ച 3.45നും ആറിനും ഇടയിൽ കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. പുലർച്ച 3.45നുള്ള ഇത്തിഹാദ് എയർവേസിെൻറ അബൂദബി-കോഴിക്കോട്, 3.55നുള്ള എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട്, നാലിനുള്ള ഒമാൻ എയറിെൻറ മസ്കത്ത്-കോഴിക്കോട്, 4.15നുള്ള ഇൻഡിഗോയുടെ മസ്കത്ത്-കോഴിക്കോട്, 5.35നുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ അബൂദബി-കോഴിക്കോട്, 5.50നുള്ള ഒമാൻ എയറിെൻറ സലാല-കോഴിക്കോട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ പിന്നീട് രാവിലെ 8.30നും 10.30നും ഇടയിലായാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. ഇവ മണിക്കൂറുകൾ വൈകി തുടർ സർവിസുകൾ നടത്തി. അതേസമയം, പൈലറ്റിെൻറ ജോലി സമയം അവസാനിച്ചതിനെ തുടർന്ന് എയർ അറേബ്യ, ഇത്തിഹാദ് വിമാനങ്ങൾ സർവിസുകൾ രാത്രിയിലേക്ക് പുനഃക്രമീകരിച്ചു. എയർ അറേബ്യ പുലർച്ച 4.10ന് ഷാർജയിലേക്കും ഇത്തിഹാദ് 4.45ന് അബൂദബിയിലേക്കുമാണ് പുറപ്പെടേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.