മരുതുംകാട്ടിൽ പുലി വളർത്തുപട്ടിയെ കൊന്നു; മലമ്പ്രദേശം ഭീതിയിൽ

കല്ലടിക്കോട്: മലയോര മേഖലയിൽ വീണ്ടും പുലിയിറങ്ങി വളർത്തുപട്ടിയെ കൊന്നുതിന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിനടുത്ത് മരുതംകാട് പഴയ ജി.എൽ.പി സ്കൂൾ കെട്ടിടത്തിെൻറ പരിസരങ്ങളിലും കല്ലംകുന്നിലുമാണ് ഉൾക്കാട്ടിൽനിന്ന് ഇറങ്ങിവന്ന പുലി രാത്രിയിൽ സ്വതന്ത്രവിഹാരം നടത്തുന്നത്. ശനിയാഴ്ച രാത്രി 9.30ഓടെ മൂന്നേക്കർ കാവുങ്കൽ സുമതിയുടെ വളർത്തുപട്ടിയെ പിടിച്ച് കൊണ്ടുപോയി കൊന്നുതിന്നതാണ് ഒടുവിലത്തെ സംഭവം. വീടിെൻറ വരാന്തയിൽ നിന്നാണ് പട്ടിയെ പിടിച്ചത്. കഴിഞ്ഞമാസം മൂന്നേക്കറിലും പരിസരങ്ങളിലുമായി മൂന്ന് വളർത്ത് ആടുകളെ പുലി കൊന്നിരുന്നു. പുലിയുടെ സാന്നിധ്യം മലയോര മേഖലയിൽ ഭീതി വർധിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.