വിട പറഞ്ഞത് രാഷ്ട്രീയ മതരംഗത്തെ ശ്രദ്ധേയ വ്യക്തിത്വം

വടക്കാങ്ങര: രാഷ്ട്രീയ മതരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ശനിയാഴ്ച നിര്യാതനായ കാങ്ങാട്ട് പുത്തൻവീട്ടിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി. വടക്കാങ്ങര പഴയ ജുമുഅത്ത് പള്ളിക്കാരണവർ, പഴയ മസ്ജിദ് ഖജാഞ്ചി, കിടക്കേ കുളമ്പ് ഫാറൂഖ് മസ്ജിദ് പ്രസിഡൻറ്, മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, ട്രഷറർ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ബോർഡ് മെംബർ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. വള്ളുവനാട്ടിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കാൻ പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങൾ, പി.ടി. സെയ്ത്, വി.പി. മുഹമ്മദ് എന്ന കുഞ്ഞാപ്പ, കെ.കെ.എസ്. തങ്ങൾ എന്നവർക്കൊപ്പം നിന്നു. ഏക്കർകണക്കിന് വയലേലകളും കൃഷിയിടങ്ങളും തോട്ടങ്ങളുമുണ്ടായിരുന്ന പുത്തൻവീട് തറവാട്ടിലാണ് ഇദ്ദേഹം പിറന്നത്. വടക്കാങ്ങര ഗ്രാമത്തിലെ തർക്ക പരിഹാരകേന്ദ്രവും അശരണുടെ ആശ്രയഭവനവും പുത്തൻവീടായിരുന്നു. ഗ്രാമത്തിൽ അപകടത്തിൽ പരിക്കേറ്റോ അസുഖങ്ങൾ ഉണ്ടായാലോ ആശുപത്രിയിലെത്തിക്കാൻ കിലോമീറ്ററുകൾ താണ്ടണം. ദണ്ഡുകളിൽ ചാക്ക് തുന്നിക്കെട്ടി അതിൽ കിടത്തി ചുമന്നിരുന്നതിന് അറുതി വന്നതും ആശ്വാസമായതും പുത്തൻവീട്ടിൽ മഞ്ചൽ വന്ന ശേഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.