വള്ളിക്കുന്ന്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കുനേരെ ആക്രമണം. നിലവിളികേട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും എത്തിയതോടെ സംഘം കാറിൽ കയറി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്^മലപ്പുറം ജില്ലാതിർത്തിയായ കടലുണ്ടിക്കടവ് പാലത്തിന് മുകളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചാലിയം കപ്പലങ്ങാടി സ്വദേശികളായ ദമ്പതികൾ മൂന്ന് വയസ്സുകാരനായ കുട്ടിയുമൊത്ത് പോവുന്നതിനിടെ കാറിലെത്തിയ നാലംഗസംഘം ബൈക്ക് വിലങ്ങനെ നിർത്തി ആക്രമിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന് തലക്കടിയേറ്റു. ആക്രമിക്കാൻ കൊണ്ടുവന്ന കത്തി കണ്ടെത്തി. പരപ്പനങ്ങാടി എസ്. ഷമീറിെൻറ നേതൃത്വത്തിൽ പൊലീസ് കത്തി കസ്റ്റയിലെടുത്തു. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.