പത്തപ്പിരിയം നജീബ് വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം

മഞ്ചേരി: പത്തപ്പിരിയം നജീബ് വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ്. പത്തപ്പിരിയം വലിയപീടികേക്കൽ ഇസ്മായിലി‍െൻറ മകൻ നജീബിനെ കൊലപ്പെടുത്തിയ കേസിൽ കുന്നുമ്മൽ തെക്കിനിക്കാടൻ മുജീബ് റഹ്മാൻ (42), മനോജ്ബാബു (38) എന്നിവരെയാണ് ഹൈകോടതി ശിക്ഷിച്ചത്. നേരത്തേ മഞ്ചേരി ജില്ല സെഷൻസ് മൂന്നാം അതിവേഗ കോടതി കുറ്റം തെളിയിക്കാനാവാത്തതിനാൽ പ്രതികളെ വെറുതെവിട്ട കേസാണിത്. പ്രോസിക്യൂട്ടറായ പി. രാജേഷ് നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി. 2006 ആഗസ്റ്റ് എട്ടിന് രാവിലെ നജീബിനെ ആദ്യ ഭാര്യയുടെ പിതാവായ മൊയ്തീ‍െൻറ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു രണ്ടു പ്രതികളായ പത്തപ്പിരിയം കല്ലുമുറിയൻ അബ്ദുൽ മുനീർ, എടവണ്ണ കുന്നുമ്മൽ അർഷദ്ഖാൻ എന്നിവരെ വെറുതെവിട്ടു. കേസിൽ പ്രതിയായിരുന്ന തെക്കിനിക്കാടൻ മൊയ്തീൻ മരണപ്പെട്ടു. നജീബ് മറ്റൊരു വിവാഹം കഴിച്ചതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.