വിനായകിന് ക്രൂരപീഡനമേെറ്റന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിനായകിന് ക്രൂരപീഡനമേെറ്റന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തൃശൂർ: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകിന് ക്രൂര പീഡനം ഏറ്റുവെന്ന് പോസ്റ്റ്േമാർട്ടം റിപ്പോർട്ട്. തലക്കും, നെഞ്ചിലും മർദനമേറ്റതിെൻറയും കാലിലും ശരീരത്തിലും ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിെൻറയും പാടുകള്‍ ഉള്ളതായി റിപ്പോർട്ടിലുണ്ട്. വലത്തെ മുലഞെട്ടുകൾ പിടിച്ചുടച്ച നിലയിലാണ്. ശരീരം മുഴുവൻ മർദനമേറ്റിട്ടുണ്ട്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.എൻ.എ.ബാലറാമും, ഫോറൻസിക് സർജനും അസി.പ്രഫസറുമായ ഡോ.കെ.ബി.രാഖിനും തയാറാക്കിയ മൂന്ന് പേജ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തല ചേർത്ത് ഇടിച്ച വിധത്തിൽ ഇടത് ഭാഗത്തും പിറക് വശത്തും പാടുണ്ട്. തലയിൽ നിന്ന് മൂക്കിലേക്കുള്ള നാഡികൾ മുറിഞ്ഞിട്ടുണ്ട്. ഭാഗങ്ങളും ഉപഭാഗങ്ങളുമായി തിരിച്ചാണ് മർദനമേറ്റ പാടുകളെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പാടുകളെ പഴയതും പുതിയതുമെന്ന് തിരിച്ചിട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.