കോഴ ആരോപണം ശരിയെന്ന് ബി.ജെ.പി കമീഷൻ

എം.ടി.രമേശിെൻറ പേര് പറഞ്ഞത് പ്രാദേശിക നേതാക്കൾ തൃശൂർ: മെഡിക്കൽ കോളജ് ആരംഭിക്കാൻ സഹായം നൽകാമെന്ന് പറഞ്ഞ് ന് 5.6 കോടി വാങ്ങിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി അന്വേഷണ കമീഷൻ അംഗം. റിപ്പോർട്ടിലുള്ള മുഴുവൻ കാര്യങ്ങളും കമീഷഷന് വ്യക്തമായി ബോധ്യപ്പെട്ടതാണെന്നും പ്രാദേശിക നേതാക്കളിൽ നിന്നടക്കം തെളിവെടുത്തിട്ടുണ്ടെന്നും കമീഷൻ അംഗമായിരുന്ന എ.കെ. നസീർ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എം.ടി. രമേശ് പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. അഴിമതി ആരോപണം സംബന്ധിച്ച് പ്രാദേശിക നേതാക്കളാണ് എം.ടി. രമേശിെൻറ പേര് പറഞ്ഞത്. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദ് പണം വാങ്ങിയെന്ന് സമ്മതിച്ചിട്ടുണ്ട്. 17 കോടി രൂപയാണ് വിനോദ് ആവശ്യപ്പെട്ടത്. 5.60 കോടി രൂപ നല്‍കി. ഡല്‍ഹിയിലുള്ള സതീഷ് നായര്‍ക്കാണ് വിനോദ് പണം എത്തിച്ചത്. പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ചേർത്തുവെന്ന വിനോദിെൻറ പ്രസ്താവന തെറ്റാണ്. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് രജിസ്ട്രേഡ് ആയും ഇമെയിൽ വഴിയുമായാണ് റിപ്പോർട്ട് കൈമാറിയത്. പ്രസിഡൻറിന് മാത്രം കൈമാറിയ റിപ്പോർട്ട് ചോർന്നത് പരിശോധിക്കണമെന്നും നസീർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.