വേങ്ങര: വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായ വൻ പാറക്കല്ലുകൾ പാതയിൽ അടര്‍ന്നുവീണു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് വേങ്ങര -അച്ചനമ്പലം റോഡിൽ നൊട്ടപ്പുറം സ്കൂളിനു സമീപം ഭീമൻ പാറക്കല്ലുകൾ റോഡിൽ പൊട്ടിവീണത്. ഈ സമയത്ത് വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിസരവാസികൾ ജെ.സി.ബി ഉപയോഗിച്ച് കല്ലുകൾ മാറ്റി. കൊടുംവളവും കയറ്റവും ചേർന്നിടത്താണ് ഭീഷണിയായി പാറകൾ ഉയർന്നു നിൽക്കുന്നത്. ഏതാണ്ട് 25 അടിയോളം ഉയരത്തിലാണ് സ്വകാര്യ വ്യക്തിയുടെ വളപ്പിൽ പാറകളുള്ളത്. റോഡിെൻറ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന പാറകൾ കനത്ത മഴ പെയ്യുന്നതോടെ ഇനിയും ഉതിർന്നു വീഴാനിടയുണ്ട്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡിെൻറ കിഴക്കുഭാഗത്ത് അരയാൾ പൊക്കത്തിലെങ്കിലും മതിൽ കെട്ടി ഉയർത്തിയാൽ ഇനിയുള്ള പാറയിടിച്ചിലിൽനിന്ന് യാത്രക്കാരെ രക്ഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, എതിർവശത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ തോതിൽ മണ്ണ് നീക്കം ചെയ്തതും റോഡിെൻറ സുരക്ഷക്ക് ഭീഷണിയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.