മത്സ്യബന്ധനത്തിന് പോയ വള്ളം കടലിൽ മുങ്ങി

തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷിച്ചു പുതുപൊന്നാനി: പുതുപൊന്നാനിയിൽനിന്ന് . പുതുപൊന്നാനി പള്ളിപ്പടി സ്വദേശി ചേക്കാമിെൻറ അലവിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് തിരയിൽപെട്ട് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. അലവിക്കൊപ്പം തൊഴിലാളികളായ കുഞ്ഞു, മുഹമ്മദ് കുഞ്ഞി എന്നിവരുമുണ്ടായിരുന്നു. മറ്റു വള്ളക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊന്നാനിയിൽനിന്ന് തീരദേശ പൊലീസും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും തഹസിൽദാറും സ്ഥലത്തെത്തുകയും ഫിഷറീസ് വകുപ്പിെൻറ റെസ്ക്യൂ ബോട്ടിൽ തൊഴിലാളികളെ രക്ഷിക്കുകയുമായിരുന്നു. തീരദേശ പൊലീസും തൊഴിലാളികളും ചേർന്ന് വള്ളം കെട്ടിവലിക്കാൻ ശ്രമിച്ചെങ്കിലും നടുമുറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു. തുടർന്ന് തൊഴിലാളികളെ ഫിഷറീസ് ബോട്ടിൽ കരക്കെത്തിച്ചു. അപകടത്തിൽ കാലിന് പരിക്കേറ്റ അലവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. Tir p10 Caption: പുതുപൊന്നാനിയിൽ തകർന്ന ബോട്ട് കരക്കടുപ്പിക്കുന്നു ക്ലാസ് 20ന് ആരംഭിക്കും പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജിലെ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് ജൂലൈ 20ന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.