ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം

മലപ്പുറം: യാത്രാനിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ചൊവ്വാഴ്ച സര്‍വിസ് നടത്തിയത്. കെ.എസ്.ആര്‍.ടി.സിക്ക് പുറമെ സ്വകാര്യ വാഹനങ്ങളെയും യാത്രക്കാര്‍ വ്യാപകമായി ആശ്രയിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ തിരിച്ചുപോവാനാവാതെ പ്രയാസപ്പെട്ടു. ആശുപത്രികളില്‍ ചികിത്സക്കത്തെിയ രോഗികളും വലഞ്ഞു. കെ.എസ്.ആര്‍.ടി.സി സര്‍വിസില്ലാത്ത മേഖലകളെ സ്വകാര്യ ബസ് സമരം സാരമായി ബാധിച്ചു. പൊന്നാനി സബ് ഡിപ്പോയില്‍നിന്ന് മൂന്ന് അധിക സര്‍വിസുകള്‍ അയച്ചു. ആകെ 35 വണ്ടികളാണ് ഇന്നലെ പൊന്നാനിയില്‍നിന്ന് ഓപറേറ്റ് ചെയ്തത്. നിലമ്പൂരില്‍നിന്ന് ഒരു സര്‍വിസും കെ.എസ്.ആര്‍.ടി.സി അധികം അയച്ചു. മൊത്തം 41 ബസുകള്‍ സര്‍വിസ് നടത്തി. പെരിന്തല്‍മണ്ണയില്‍നിന്ന് 44 ഉം മലപ്പുറത്തുനിന്ന് 43ഉം സര്‍വിസുകള്‍ അയച്ചു. വലിയ തിരക്കില്ലാത്തതിനാലാണ് അധികം സര്‍വിസുകളെപ്പറ്റി ആലോചിക്കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.