സമരച്ചൂളയിലെ പൊള്ളുന്ന അനുഭവവുമായി ഏഴുവയസ്സുകാരന്‍ കാക്കനാട്: പുതുവൈപ്പ് പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ മുൻ ഡി.സി.പിക്കെതിരെ ഏഴുവയസ്സുകാരെൻറ അപ്രതീക്ഷിത പ്രതികരണം. പുതുവൈപ്പ് എൽ.പി.ജി പ്ലാൻറ് വിരുദ്ധ സമരത്തില്‍ പൊലീസ് മർദനത്തില്‍ പരിക്കേറ്റ ഏഴുവയസ്സുകാരന്‍ അലനാണ് പൊലീസ് മേധാവിക്കെതിരെ രംഗത്തെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്നായിരുന്നു കമീഷന് മുന്നിലെത്തിയ അലെൻറ മൊഴി. സമരക്കാരെ പൊലീസ് തല്ലുന്നത് നേരില്‍ക്കണ്ടുവെന്നും അലന്‍ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസിെൻറ ചോദ്യത്തിന് മറുപടി നല്‍കി. സമരമുഖത്ത് ഒരുവിധ അതിക്രമവും നടന്നിട്ടില്ലെന്ന് കമീഷന്‍ മുമ്പാകെ ഹാജരായി ദൃശ്യങ്ങള്‍സഹിതം വിശദീകണം നടത്തുമ്പോഴാണ് മുൻ കൊച്ചി ഡി.സി.പി യതീഷ് ചന്ദ്രക്ക് 'സമര ഭടെൻറ' അപ്രതീക്ഷിത ആക്രമണം നേരിടേണ്ടിവന്നത്. കൂടുതല്‍ വിശദീകരണം കുട്ടിയില്‍നിന്ന് കമീഷന്‍ ആരായുകയും ചെയ്തു. യതീഷ് ചന്ദ്രക്കുനേരെ കൈ ചൂണ്ടിയായിരുന്നു കുട്ടിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.