സംസ്ഥാനത്തെ രാഷ്​ട്രീയ സംഘർഷം: ദേശീയ മനുഷ്യാവകാശ കമീഷന്‍ തെളിവെടുപ്പ് തുടങ്ങി

സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷം: ദേശീയ മനുഷ്യാവകാശ കമീഷന്‍ തെളിവെടുപ്പ് തുടങ്ങി തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമീഷന്‍ അന്വേഷണ സംഘം തലസ്ഥാനത്തെത്തി. ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം ആക്രമണം അഴിച്ചുവിടുെന്നന്നും, ബി.ജെ.പി സംസ്ഥാന ഓഫിസ് സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയിലാണ് കമീഷൻ തെളിവെടുപ്പിനായി എത്തിയത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ സംഘം കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. നാേലാടെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി തെളിവെടുത്തു. കമീഷനിലെ ഡിവൈ.എസ്.പിമാരായ ഐ.ആര്‍.കുര്യലോസ്, രവിസിങ്, എസ്.ഐമാരായ ബിമന്‍ജിത് ഉപ്പന്‍, രാജേന്ദ്ര സിങ് എന്നിവരടങ്ങുന്ന സംഘമാണ് ഓഫിസിലെത്തിയത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരനെ നേരില്‍ക്കണ്ട് ആക്രമണ വിവരങ്ങള്‍ ആരാഞ്ഞ സംഘം അക്രമ ദിവസം ഓഫിസിലുണ്ടായിരുന്ന ഓഫിസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.