കൊണ്ടോട്ടി: സ്പൈസ് ജെറ്റ് വിമാനം ലാൻഡിങിനിടെ റൺവേയിൽ തെന്നിനീങ്ങിയ സംഭവത്തെ തുടർന്ന് മൂന്ന് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. 8.35ന് കരിപ്പൂരിൽ ഇറങ്ങേണ്ട ഇത്തിഹാദ് എയർവേസിെൻറ അബൂദബി വിമാനം, എട്ടിന് വരേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിെൻറ മസ്കറ്റ് വിമാനം, 8.45ന് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ മുംബൈ വിമാനം എന്നിവയാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. ഇവ റൺവേ പ്രവർത്തനം തുടങ്ങിയതിന് ശേഷം കരിപ്പൂരിൽ തിരിച്ചിറങ്ങി. സ്പൈസ് ജെറ്റിെൻറ ചെന്നൈ, ബംഗളൂരു സർവിസുകളും റദ്ദാക്കി. ഇൗ സമയത്ത് കരിപ്പൂരിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിെൻറ ദുബൈ വിമാനം 20 മിനിറ്റും എയർ ഇന്ത്യയുടെ മുംബൈ വിമാനം 45 മിനിറ്റും വൈകി. നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ട വിമാനങ്ങളും കരിപ്പൂരിൽ നിന്ന് പിന്നീട് വൈകിയാണ് സർവിസ് നടത്തിയത്. ഫോേട്ടാ: kdy1: റൺവേയിൽ നിന്ന് തെന്നിനീങ്ങിയ സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിലെ പാർക്കിങ് ബേയിൽ എത്തിച്ചേപ്പാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.