നിലമ്പൂർ: നിലമ്പൂരിൽ അനുവദിച്ച സർക്കാർ കോളജിന് ധനകാര‍്യ വകുപ്പിെൻറ അനുമതി ലഭിച്ചു. മന്ത്രിസഭ സമർപ്പിച്ച റിപ്പോർട്ടിൽ വെള്ളിയാഴ്ചയാണ് ധനകാര‍്യ വകുപ്പ് ഒപ്പിട്ടത്. ഇതോടെ ഈ അധ‍്യയനവർഷംതന്നെ കോളജ് തുടങ്ങാനാവും. സർക്കാറിെൻറ കടുത്ത സാമ്പത്തിക പ്രയാസം മൂലം ഈ വർഷം കോളജ് തുടങ്ങാൻ ധനകാര‍്യ വകുപ്പിെൻറ അനുമതി ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. കോളജിെൻറ മൂന്നുവർഷത്തെ പ്രവർത്തന ചെലവിെൻറ റിപ്പോർട്ട് മുമ്പ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് ഈ അധ‍്യയനവർഷം കോളജിന് അനുമതി നൽകുന്നത് പ്രയാസകരമാവുമെന്ന് ധനകാര‍്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, മന്ത്രിസഭയുടെ സമ്മർദത്തെ തുടർന്ന് കോളജിെൻറ ഒരുവർഷത്തെ പ്രവർത്തനത്തിന് വരുന്ന ചെലവിെൻറ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് കോളജ് സ്പെഷൽ ഓഫിസർ ബുധനാഴ്ചയാണ് പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ധനകാര്യവകുപ്പിെൻറ അനുമതി ലഭ‍്യമായത്. എന്നാൽ, ഈ വർഷം രണ്ടോ മൂന്നോ കോഴ്സുകൾക്ക് മാത്രമേ ആദ‍്യഘട്ടത്തിൽ അനുമതി ലഭിക്കുകയുള്ളൂവെന്നാണ് സൂചന. ഏഴ് കോഴ്സുകൾ അനുവദിക്കണമെന്നാവശ‍്യപ്പെട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഈ അധ‍്യയനവർഷംതന്നെ കോളജ് തുടങ്ങും -എം.എൽ.എ നിലമ്പൂർ: നിലമ്പൂരിൽ അനുവദിച്ച ഗവ. കോളജ് ഈ അധ‍്യയനവർഷംതന്നെ തുടങ്ങുമെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ മാധ‍്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്. കോളജിന് എതിരെ ഇപ്പോൾ ഉയരുന്നത് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം മാത്രമാണ്. ധനകാര്യവകുപ്പിെൻറ അനുമതി ലഭിച്ചിട്ടുണ്ട്. കോളജ് എജുക്കേഷൻ ഡിപ്പാർട്ട്മെൻറിന് ഫയലുകൾ കൈമാറിയിട്ടുണ്ട്. ഏതൊക്കെ കോഴ്സുകളും തസ്തികകളും വേണമെന്നും മറ്റുമുള്ള കാര‍്യങ്ങളിൽ തീരുമാനമാകുന്നതിനുള്ള കാലതാമസം മാത്രമാണുള്ളതെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.