കൊലപാതകശ്രമം, തെളിവെടുപ്പ് നടത്തി

കോട്ടക്കൽ: എടരിക്കോട് മൊബൈൽ ഫോൺ ഷോപ്പ് നടത്തുന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. എടരിക്കോട് അമ്പലവട്ടം താജുദ്ദീനെയാണ് (28) തിരൂർ സി.ഐ. അബ്ദുൽ ബഷീർ, കോട്ടക്കൽ എസ്.ഐ. ആർ. വിനോദ് എന്നിവർ തെളിവെടുപ്പിനെത്തിച്ചത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന താജുദ്ദീൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നു. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. എടരിക്കോട് കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: പ്രതി താജുദ്ദീെൻറ മാതാവും സഹോദരിയും അക്രമത്തിനിരയായ യുവാവിെൻറ കടയിൽ മൊബൈൽ നന്നാക്കാൻ കൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക ശ്രമത്തിലേക്കെത്തിയത്. സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി എത്തിയ പ്രതി അക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയി. സംഭവം നടന്ന ഹോട്ടലിലും കടയിലുമായിരുന്നു തെളിവെടുപ്പ്. അതേസമയം 12 കേസുകളുള്ള താജുദ്ദീനെതിരെ കാപ്പ ചുമത്താൻ ശിപാർശ ചെയ്യുമെന്ന് എസ്.ഐ. ആർ. വിനോദ് കുമാർ പറഞ്ഞു. നേരത്തെ പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കസ്റ്റഡി സമയം പൂർത്തിയായ ശേഷം കോടതിയിൽ ഹാജരാക്കും. സീനിയർ സി.പി.ഒ ഹരിദാസ്, നസീർ തിരൂർക്കാട്, രഞ്ജിത്, മണിരാജ് എന്നിവരും തെളിവെടുപ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.