പന്തീരാങ്കാവ്:പാലാഴി ഹൈലൈറ്റ് മാളിലെ പ്രാർഥന മുറിയിൽനിന്നും കുട്ടിയുടെ മാല കവർന്ന ദമ്പതികൾ പൊലീസിെൻറ പിടിയിലായി. കാസർകോട്, ഉടുമ്പുതല പുത്തൻപുരയിൽ ഫസലുറഹ്മാൻ (30), ഭാര്യ കണ്ണൂർ പള്ളിവയൽ ബത്താലി ഷാഹിന (30) എന്നിവരെയാണ് പന്തീരാങ്കാവ് എസ്.ഐ വി.എം. ജയെൻറ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 15ന് മക്കരപറമ്പ് വാകല്ലൂർ ഷെരീഫിെൻറ കുഞ്ഞിെൻറ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്. കുഞ്ഞുങ്ങളുമായി ഹൈലൈറ്റിലെത്തുന്നവർ പ്രാർഥനക്ക് പോവുമ്പോൾ നമസ്കാര മുറിയുടെ അടുത്തുനിന്ന് കുട്ടികളുടെ ആഭരണം പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരും പരാതി നൽകാത്തതിനാലാണ് അന്വേഷണം നടക്കാതിരുന്നത്.
മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വ്യാപകമായി പരിശോധിച്ചാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂരിൽനിന്നും മോഷണത്തിനായി സ്കൂട്ടറിലാണ് ഇരുവരും കോഴിക്കോട്ടെത്തുന്നത്. ഒരേ ദിവസം വ്യത്യസ്ത വേഷത്തിൽ കണ്ടതാണ് ഇരുവരെയും സംശയിക്കാൻ കാരണമായത്. ഷാഹിനയുടെ രണ്ടാം ഭർത്താവാണ് ഫസലുറഹ്മാൻ. ഷാഹിനയുടെ സഹോദരന്മാരും ഫസലുറഹ്മാനുമായി കൈയാങ്കളിക്ക് തളിപ്പറമ്പ് സ്റ്റേഷനിൽ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന വ്യാജേന തളിപ്പറമ്പ് സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ച് ചോദ്യംചെയ്യുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ ഓഫിസർ ഉണ്ണി, പി.പി. വിനീത്, സബീഷ് കുമാർ, ഹാജിറ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.