നിപ മെഡിക്കൽ കോളജിൽ വിരമിക്കുന്നവരുടെ സേവനം തുടരും

കോഴിക്കോട്: നിപ വൈറസ് ബാധ പടർന്ന സാഹചര്യവും ചികിത്സ പുരോഗതിയും വിലയിരുത്താൻ മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ അവലോകന യോഗം ചേർന്നു. വിരമിക്കാനിരിക്കുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം വിരമിച്ചതിനുശേഷവും താൽക്കാലികമായി ഉപയോഗപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. നിപ ചികിത്സക്കും നിയന്ത്രണത്തിനും ആവശ്യമായ ഉപകരണങ്ങൾ വിലകൂടിയതാണെങ്കിലും വാങ്ങാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ആവശ്യമായ എൻ 95 മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവ വേണ്ടത്ര വാങ്ങി നൽകും. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ, നിപ നോഡൽ ഓഫിസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ കോളജിലെ സർവിസ് സംഘടനയായ എൻ.ജി.ഒ ‍യൂനിയൻ ഒരു ലക്ഷം രൂപ നിപ നിയന്ത്രണ പ്രവർത്തനത്തിനുള്ള ഫണ്ടായി സമാഹരിച്ചത് ആശുപത്രി അധികൃതർക്ക് നൽകി. സംസ്ഥാന കമ്മിറ്റിയംഗം എം. മുരളീധരനാണ് ഫണ്ട് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.