റെയിൽവേ കാറ്ററിങ് ലൈസൻസ് ഫീസടച്ചില്ല; കരാറുകാരെൻറ ഹോട്ടൽ ജപ്തി ചെയ്തു

റെയിൽവേ കേറ്ററിങ് ലൈസൻസ് ഫീസടച്ചില്ല; കരാറുകാരെൻറ ഹോട്ടൽ ജപ്തി ചെയ്തു കോഴിക്കോട്: റെയിൽവേ കേറ്ററിങ്ങിെൻറ ലൈസൻസ് ഫീസടക്കാത്ത എൻ.ബി.കെ കാറ്ററിങ് ഗ്രൂപ്പിെൻറ കോവിലകം ഹോട്ടൽ കോടതി ജപ്തി ചെയ്തു. ഒരു കോടി 30 ലക്ഷം രൂപ ലൈസൻസ് ഫീസിനത്തിൽ കുടിശ്ശിക വരുത്തിയതോടെയാണ് റെയിൽവേ കോടതിയെ സമീപിച്ചത്. ഇേൻറണൽ ഒാഡിറ്റിങ്ങിെൻറ ഭാഗമായി പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ നരേഷ് ലാൽവാനിയുടെയും സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദിെൻറയും നിർദേശപ്രകാരം കോഴിക്കോട് ചീഫ് കമേഴ്സ്യൽ ഇൻസ്പക്ടർ ശ്യാം ശശിധരെൻറ നേതൃത്വത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. ലൈസൻസ് ഫീസ് കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് റെയിൽവേ കോടതിയെ സമീപിക്കുകയായിരുന്നു. കോഴിക്കോട് അഡീഷനൽ ജില്ല ജഡ്ജി പി.പി. സെയ്തലവിയാണ് ജപ്തിക്ക് ഉത്തരവിട്ടത്. തുടർന്നാണ് കോവിലകം ഹോട്ടലും അനുബന്ധ സ്വത്തുക്കളും ജപ്തി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.