കോടിയിലേറെ രൂപ തട്ടിയെടുത്ത ദമ്പതികളെ പിടികൂടാനായില്ല

കോടിയിലെറെ രൂപ തട്ടിയെടുത്ത ദമ്പതികളെ പിടികൂടാനായില്ല കോഴിക്കോട്: വിവിധയാളുകളിൽ നിന്നായി കോടിയിലേറെ രൂപ തട്ടിയെടുത്ത ദമ്പതികളെ ഇതുവരെ പിടികൂടാനായില്ല. കണ്ണൂർ പയ്യാവൂർ സ്വദേശികളായ നുസ്രത്ത്, ഭർത്താവ് സിബി എന്നിവരെയാണ് ഇതുവരെ പൊലീസിന് പിടികൂടാനാവാത്തത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലെ നിരവധി പേരിൽ നിന്നാണ് സംഘം പണവും സ്വർണവും തട്ടിയെടുത്തത്. കോഴിേക്കാട്ട് കസബ, മെഡിക്കൽ കോളജ്, കൂരാച്ചുണ്ട്, നാദാപുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്വർണക്കള്ളക്കടത്തുകാരുടെ വിവരങ്ങൾ കസ്റ്റംസിന് നൽകിയതിന് പാരിതോഷികമായി ലഭിച്ച സ്വർണം വിവാഹത്തിനും മറ്റും നൽകാമെന്ന് പറഞ്ഞും എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നൽകാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. കോഴിക്കോെട്ട വിവിധ ലോഡ്ജുകളിൽ രണ്ട് മക്കൾ സഹിതം താമസിച്ച് സമ്പന്ന കുടുംബമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ വിവിധയാളുകളിൽ നിന്ന് പണം തട്ടിയത്. ഏറനാട് അകമ്പാടം സ്വദേശി സി.ജി. സുരേഷ്കുമാർ, പാണ്ടിക്കാട് സ്വദേശികളായ ഷൗക്കത്തലി, അബ്ദുൽ ലത്തീഫ്, കോഴിക്കോട് ബാറിലെ അഭിഭാഷകൻ വേലായുധൻ എടവണ്ണപ്പാറ, പൊറ്റമ്മലിലെ ജ്യോത്സ്യൻ പ്രജീഷ്, കോഴിക്കോട് ജയിൽ റോഡിലെ ഹാരിസി​െൻറ ഭാര്യ ഖദീജ എന്നിങ്ങനെ നിരവധി പേരാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രതികൾ ലോഡ്ജുകളും വീടുകളും മാറിമാറി താമസിക്കുന്നതിനാൽ മേൽവിലാസം പോലും എപ്പോഴും മാറ്റിക്കൊണ്ടിരിക്കയാണ്. ഒാരോയിടത്തും ഒാരോ പേരിലാണ് ഇവർ അറിയപ്പെടുന്നത്. അതിനിടെ പൊലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് പ്രതികൾ പിടിയിലാകാത്തതെന്നും ആക്ഷേപമുണ്ട്. ഇവർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചതായും സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.