കാർ ബൈക്കിൽ ഉരസിയെന്ന്; നടുവട്ടത്ത് കാർ യാത്രക്കാരന് മർദനം

ബേപ്പൂർ: കാറിൽ യാത്രചെയ്യുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം നടുവട്ടം ജുമാമസ്ജിദിനുമുന്നിൽ തടഞ്ഞുനിർത്തി മർദിച്ചു. ബേപ്പൂർ ഭാഗത്തേക്ക് വരുന്ന കാർ എതിർദിശയിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാരുമായി ഉരസിയെങ്കിലും നിർത്താതെ പോയി എന്നാരോപിച്ചാണ് മർദിച്ചത്. ബൈക്ക് യാത്രക്കാരായ നടുവട്ടം ചക്കവളപ്പിൽ ജംഷീർ (30), കോഴിക്കോട് നാലകംപറമ്പ് ത്വാഹ (60) എന്നിവർ ചേർന്ന് കാർ ഉടമയായ ഈസ്റ്റ്ഹിൽ സ്വദേശി ചെറുവളപ്പിൽ അനൂപിനെയാണ് (32) മർദിച്ചത്. ഉരസിയതിൽ ക്ഷുഭിതരായ ബൈക്ക് യാത്രക്കാർ തിരിച്ചുവന്ന് കാറിനെ പിന്തുടരുകയായിരുന്നു. കാറിനുള്ളിൽ വെച്ചു അടിച്ചതിനുശേഷം പിടിച്ചുവലിച്ചു പുറത്തേക്കിട്ട് ക്രൂരമായി മർദിച്ചു എന്നാണ് അനൂപിെൻറ പരാതി. നാട്ടുകാരും തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും ചേർന്നാണ് അടിപിടി പാടുപെട്ട് അവസാനിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഏറെ നേരത്തെ സംഘർഷങ്ങൾക്ക് ശേഷം ബേപ്പൂർ പൊലീസെത്തി ബൈക്ക് യാത്രക്കാരെയും മർദനമേറ്റ കാർ ഉടമയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുക്കാൽ മണിക്കൂർ നേരം നടുവട്ടം ജുമാമസ്ജിദിന് മുന്നിലെ റോഡ് നാട്ടുകാരും വാഹനങ്ങളും കൈയടക്കിയത് കാരണം ഗതാഗതസ്തംഭനവും ഉണ്ടായി. പൊലീസ് കാർ യാത്രികെൻറ പരാതിയിൽ കേസെടുത്തു. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, മർദനമേറ്റ കാർയാത്രക്കാരൻ അനൂപ് കോഴിക്കോട് ബീച്ച് ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.