കോട്ടയം: കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിങ് ആൻഡ് പ്രോസസിങ് കോഓപറേറ്റിവ് സൊസൈ റ്റിയിലെ അഴിമതിയിൽ വിജിലന്‍സ് അന്വേഷണത്തിന് നിയമസഭ സമിതിയുടെ ഉത്തരവ്. ഇതുസം ബന്ധിച്ച് ലഭിച്ച പരാതി വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ശിപാർശ യെന്ന് സമിതി വ്യക്തമാക്കി. കുറ്റക്കാരില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനുപുറെമ നിയ മനടപടി സ്വീകരിക്കണമെന്നും സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാര്‍ക്ക് നിര്ദദേശവും നല്കി.
ഓയില്‍ പാം ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ട് കരാര്‍ ജോലി ചെയ്ത വിമുക്തഭടെൻറ സ്ഥിര നിയമനത്തിനായുള്ള അപേക്ഷയിലും സമിതി തീര്പ്പുകല്പിച്ചു. കൂടെ ജോലി ചെയ്ത കരാര്‍ ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തിയിട്ടും വിരമിക്കാറായ തനിക്ക് ആനുകൂല്യം നിഷേധിക്കുന്നു എന്നായിരുന്നു ഇേദ്ദഹത്തിെൻറ പരാതി. സ്ഥിര നിയമനം സംബന്ധിച്ച ഉത്തരവ് ഉടന്‍ ലഭിക്കുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ ചെയര്മാന് കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എ പരാതിക്കാരനെ അറിയിച്ചു.
വാഹന പരിശോധനക്കിടെ അപമര്യാദയായി പെരുമാറിയതിന് മാധ്യമപ്രവര്ത്തകന് സമര്‍പ്പിച്ച പരാതിയില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി ജില്ല പൊലീസ് മേധാവി സമിതിയെ അറിയിച്ചു. മൂന്നുവര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായതില്‍ ചികിത്സപ്പിഴവ് സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ തെളിവെടുത്തു. ആശുപത്രി അധികൃതര്‍ ചികിത്സ രേഖകള്‍ ഹാജരാക്കി. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെ നാലു വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിച്ച് ഇതുസംബന്ധിച്ച് പുനരന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്ന് നിർദേശിച്ചു. 92കാരനായ മുന്‍ അധ്യാപകെൻറ പരാതിയില്‍ അദ്ദേഹത്തെ വീട്ടില്‍ചെന്നുകണ്ട് വിവരശേഖരണം നടത്തണമെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പ്രീ ഓഡിറ്റിനായി 52 വര്‍ഷം മുമ്പ് നല്കിയ ഒരുമാസത്തെ ശമ്പളം നിലവിലെ സ്കെയിലില്‍ കിട്ടണമെന്നതാണ് പരാതിക്കാരെൻറ ആവശ്യം. പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കാലിനു പരിക്കേറ്റ് തൊഴിലെടുക്കാന്‍ കഴിയുന്നില്ലെന്നു കാണിച്ച് സമിതിയെ സമീപിച്ച വൈക്കം ടി.വി പുരം സ്വദേശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സാമ്പത്തിക സഹായത്തിന് ശിപാര്‍ശ ചെയ്യും.
തെളിവെടുപ്പില്‍ 13 പരാതി പരിഗണിച്ചു. പുതിയ പരാതികൾ സ്വീകരിച്ചു. പുതിയവയില്‍ ഏറെയും റീസർവേ രേഖകളില്‍ വാസസ്ഥലത്തിന് തോട്ടം എന്നു രേഖപ്പെടുത്തിയിരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ്. പ്രാദേശിക അദാലത്തുകള്‍ നടത്തി ഇവയില്‍ തീര്പ്പുകൽപിക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. ചങ്ങനാശ്ശേരിയിലെ വലിയകുളത്ത് റവന്യൂ വകുപ്പ് പാട്ടത്തിനു കൊടുത്ത സ്ഥലത്തെ കുളം നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്ന് നിര്‍ദേശിച്ച സമിതി കുളവും വ്യായാമ കേന്ദ്രവും മികച്ച രീതിയില്‍ സജ്ജീകരിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് പദ്ധതി നിര്‍ദേശം നല്കിയാല് പരിഗണിക്കാമെന്നും അറിയിച്ചു. അംഗങ്ങളായ ആർ. രാമചന്ദ്രന്, രാജു എബ്രഹാം, പി. ഉബൈദുല്ല എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു. കലക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ല പൊലീസ് മേധാവി പി.എസ്. സാബു, സമിതി ജോയൻറ് സെക്രട്ടറി ജി. മാത്യുക്കുട്ടി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.