പൊൻകുന്നം: ആധുനിക സംവിധാനങ്ങളോടുകൂടിയ കനിവ്-108 ജീവൻരക്ഷാ ആംബുലസുകളുടെ സേവനം ആ രംഭിച്ചു. ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ആംബ ുലൻസുകളാണ് ജില്ലയിൽ ഓടിത്തുടങ്ങിയത്. ആകെ 17 ആംബുലൻസുകളാണ് ജില്ലക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ 24 മണിക്കൂറും സേവനരംഗത്തുള്ള എട്ട് ആംബുലൻസുകൾ ചൊവ്വാഴ്ച രാത്രി 12 മുതൽ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കുറവിലങ്ങാട്, വൈക്കം താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചും എരുമേലി, കുമരകം, പൈക കമ്യൂണിറ്റി ഹെൽത്ത് സെൻററുകൾ കേന്ദ്രീകരിച്ചും ജില്ല ആശുപത്രി കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന ആംബുലൻസുകളാണ് ആദ്യഘട്ടമെന്ന നിലയിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ബാക്കി ഒമ്പത് ആംബുലൻസുകൾ അടുത്ത മാസത്തോടെ പ്രവർത്തനം ആരംഭിക്കും.
എട്ടുമുതൽ എട്ടുവരെ 12 മണിക്കൂറായിരിക്കും ഇവയുടെ പ്രവർത്തനസമയം. വാഴൂർ, പൂഞ്ഞാർ, അയർക്കുന്നം, കരൂർ, ഉദയനാപുരം പ്രൈമറി ഹെൽത്ത് സെൻററുകളും ഇടമറുക്, മുണ്ടക്കയം, രാമപുരം, തോട്ടയ്ക്കാട് കമ്യൂണിറ്റി ഹെൽത്ത് സെൻററുകളും കേന്ദ്രീകരിച്ചാണ് ഈ ആംബുലൻസുകളുടെ പ്രവർത്തനം. അത്യാഹിതങ്ങളിൽപെടുന്നവരുടെ ജീവൻരക്ഷ കണക്കിലെടുത്താണ് ആംബുലൻസുകൾ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലൻസുകളിൽ പ്രത്യേകം പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നിഷ്യനും ഒരു ഡ്രൈവറുമാണുള്ളത്. ആംബുലൻസിെൻറ സേവനം ലഭിക്കാൻ 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും. സൗജന്യമായാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ, തെട്ടടുത്തുനിന്നാണെങ്കിൽ പോലും നേരിട്ടെത്തി ആംബുലൻസ് വിളിക്കാൻ സാധിക്കില്ല. പ്രത്യേകം തയാറാക്കിയ കോൾ സെൻറർ സംവിധാനത്തിലൂടെ അപകടസ്ഥലം തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കകം ആംബുലൻസ് സ്ഥലത്തെത്തും. രോഗിയെ ആശുപത്രിയിൽ എത്തിക്കുകയും അവശ്യമെങ്കിൽ അടിയന്തര ശുശ്രൂഷയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.