മുണ്ടക്കയം: ടൗണിലും പരിസരങ്ങളിലും കഞ്ചാവും വിദേശമദ്യവും പിടിമുറുക്കുമ്പോഴും എക ്സൈസ് വകുപ്പ് കണ്ണടക്കുന്നു. ഓണ സീസണോട് അനുബന്ധിച്ച് കഞ്ചാവ്, മദ്യലോബികൾ ശക്തമ ാണ്. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവിെൻറയും മദ്യത്തിെൻറയും വിൽപന വ്യാപകമായിരിക്കുകയാണ്. കേരള-തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക്പോസ്റ്റിലൂടെയാണ് പ്രധാനമായും കഞ്ചാവ് കടത്തുന്നത്. ഇങ്ങനെ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് മുണ്ടക്കയത്ത് എത്തിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയാണ് മാഫിയ സംഘങ്ങൾ ചെയ്യുന്നത്. എന്നാൽ, കഞ്ചാവ് കടത്തുന്നവർക്ക് സഹായകരമായ നിലപാടാണ് എക്സൈസ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ ദിവസം എസ്.ബി.ടി ജങ്ഷനിൽ കഞ്ചാവ് ലഹരിയിൽ യുവാവ് വാഹനങ്ങൾ തടഞ്ഞ സംഭവമുണ്ടായിരുന്നു. അേതസമയം, മാസങ്ങളായി എക്സൈസ് വകുപ്പ് മേഖലയിൽ റിപ്പോർട്ട് ചെയ്തത് ചുരുക്കം കേസുകൾ മാത്രമാണ്. ഞായറാഴ്ച ഉരുളികുന്നത്ത് ഒരു പുരയിടത്തിൽനിന്ന് ആറു ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. എന്നാൽ, പ്രതിയെ പിടികൂടാൻ എക്സൈസിന് കഴിഞ്ഞില്ല. ഇതിനിെടയാണ് രഹസ്യ വിവരത്തെ തുടർന്ന് ഇതേ ആളുടെ ഓട്ടോയിൽനിന്ന് ബുധനാഴ്ച വീണ്ടും മദ്യം പിടിച്ചെടുത്തത്. പ്രതിെയയും ഓട്ടോയും എക്സൈസ് കസ്റ്റഡിയിലെടുത്ത് മുണ്ടക്കയത്ത് എത്തിച്ച് റിമാൻഡിന് കോടതിയിൽ സമർപ്പിക്കാൻ മഹസർ വരെ തയാറാക്കിയതായി അറിയുന്നു.
എന്നാൽ, പിന്നീട് കടുത്ത സമ്മർദംമൂലം ആദ്യം തയാറാക്കിയ മഹസർ നശിപ്പിച്ചു പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയത് വിവാദമായിരിക്കുകയാണ്. അഞ്ചുമാസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് കള്ളുഷാപ്പിൽനിന്ന് കഞ്ചാവിെൻറ ലഹരിയുള്ള കള്ള് പിടികൂടിയിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് വകുപ്പ് രഹസ്യമാക്കിയ ഈ സംഭവം ‘മാധ്യമ’മാണ് പുറത്തറിയിച്ചത്. ഇതോടെ അന്നത്തെ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഇടപെട്ട് ഷാപ്പുകൾ അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ, ലൈസൻസികൾക്കെതിരെ കേസെടുത്തെങ്കിലും അഞ്ചുമാസം പിന്നിട്ടിട്ടും പ്രതികൾ ഒളിവിലാണെന്നാണ് എക്സസൈസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.