പൊതുഅവശ്യ സേവനപരിധിയിൽ ആശുപത്രികളുണ്ടോയെന്ന് ഹൈകോടതി

കൊച്ചി: വ്യവസായ തർക്ക നിയമത്തിെൻറ കീഴിൽ വരുന്ന പൊതു അവശ്യസർവിസിെൻറ പരിധിയിൽ ആശുപത്രികൾ ഉൾപ്പെടുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തിൽ സർക്കാറിെൻറ വിശദീകരണവും തേടി. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇൗ മാസം 15ന് നിശ്ചയിച്ച സമരം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് കോടതി പരിഗണിച്ചത്. യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിെല സമരത്തിനെതിരെ തിരുവനന്തപുരം ആക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയാണ് ഹരജി നൽകിയത്. ബദൽ സംവിധാനം ഏർപ്പെടുത്താതെ നഴ്സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സമരം നിമിത്തം സ്വകാര്യ ആശുപത്രികളിലെ അത്യാഹിതവിഭാഗം തടസ്സപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കും. കഴിഞ്ഞ 12ന് ചേർത്തലയിൽ നഴ്സുമാർ സമരത്തിെൻറ ഭാഗമായി ദേശീയപാത ഉപരോധിച്ചത് പൊതുജനങ്ങളുടെ താൽപര്യത്തിന് എതിരായതിനാൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കേരള അവശ്യ സർവിസ് നിയമപ്രകാരം (കെസ്മ) സമരം നിരോധിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങൾ. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.