തൊടുപുഴ: ശക്തമായ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ ആദിവാസി കർഷകെൻറ മൂന്ന് കന്നുകാലികൾ ചത്തു. വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിച്ചു. ഭിത്തികൾ വിണ്ടുകീറി. വെള്ളിയാമറ്റം പറമ്പുകാട്ടുമല കൊച്ചുകരോട്ടുപുരക്കൽ സുധാകരെൻറ വീട്ടിലാണ് മിന്നൽ നാശം വിതച്ചത്. ഇൗസമയം സുധാകരനും ഭാര്യയും മാതാവും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വൈകീട്ട് 3.30ഒാടെയാണ് സംഭവം. ശക്തമായ മിന്നലിൽ തൊഴുത്തിൽ നിന്ന ഒരു പശുവും ഒരു പശുക്കിടാവും മൂരിയുമാണ് ചത്തത്. മിന്നലേറ്റ മറ്റൊരു പശുക്കിടാവ് അവശനിലയിലാണ്. വീടിെൻറ വയറിങ് പൂർണമായും കത്തിനശിച്ചു. ടി.വി, ഫ്രിഡ്ജ് തുടങ്ങിയവയും പൊട്ടിത്തെറിച്ചു. മിന്നലേറ്റ് കക്കൂസിെൻറ തറ തകർന്നു. ഗ്യാസ് സിലിണ്ടറിന് സമീപവും മിന്നലേറ്റ് തറ തകർന്നെങ്കിലും സിലിണ്ടർ തെറിച്ചുപോയത് മൂലം മറ്റൊരു ദുരന്തം ഒഴിവായി. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷവും മിന്നലിൽ സുധാകരെൻറ ഒരു പശു ചത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.