കോട്ടയം: കേരള കോൺഗ്രസ് എം മഹാസമ്മേളനത്തിെൻറ ഭാഗമായി കോട്ടയം നഗരത്തിൽ ക്രമീകരണം ഏർപ്പെടുത്തി. വെള്ളിയാഴ്ച നഗരത്തിലെത്തുന്ന വാഹന ക്രമീകരണത്തിന് വിപുല സംവിധാനമാണ് ഒരുക്കിയത്. ഗതാഗതക്കുരുക്കും സാധാരണക്കാരുടെ ബുദ്ധിമുട്ടും ഒഴിവാക്കാൻ നടപടിയുണ്ടെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എയും ജനറൽ കൺവീനർ സണ്ണി തെക്കേടവും അറിയിച്ചു. പാർക്കിങ് ഇങ്ങനെ *കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ തിരുനക്കര മൈതാനത്ത് പ്രവർത്തകരെ ഇറക്കി മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം *മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നും കടുത്തുരുത്തി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽനിന്നുമുള്ള വാഹനങ്ങൾ എസ്.എച്ച് മൗണ്ട് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കി വട്ടമൂട് പാലം വഴി തിരുവഞ്ചൂരിലെത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസിൽ പാർക്ക് ചെയ്യണം. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽനിന്നുമുള്ളവർ കോടിമത നാലുവരിപ്പാതയിൽ പ്രവർത്തകരെ ഇറക്കി ഈരയിൽക്കടവ് ബൈപാസിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം *ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം നിയോജക മണ്ഡലങ്ങളിൽനിന്നുള്ള വാഹനങ്ങൾ പാലാ, കിടങ്ങൂർ, അയർക്കുന്നം, മണർകാട് വഴി കഞ്ഞിക്കുഴിയിൽ എത്തുക. ഇവിടെ പ്രവർത്തകരെ ഇറക്കി ലോഗോസ് സെൻറർ, ശാസ്ത്രി റോഡ്-കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം നഗരസഭ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം *പീരുമേട് നിയോജക മണ്ഡലത്തിൽനിന്നുവരുന്ന വാഹനങ്ങൾ കലക്ടറേറ്റിനു സമീപം പ്രവർത്തകരെ ഇറക്കി ലോഗോസ് ജങ്ഷൻ വഴി ശാസ്ത്രി റോഡ്-കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം *പാലാ, പുതുപ്പള്ളി മണ്ഡലങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ കിടങ്ങൂർ അയർക്കുന്നം, മണർകാട് വഴി കലക്ടറേറ്റ് ഭാഗത്ത് പ്രവർത്തകരെ ഇറക്കി മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം *കാഞ്ഞിരപ്പള്ളി, റാന്നി നിയോജക മണ്ഡലങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ കലക്ടറേറ്റിനു സമീപം പ്രവർത്തകരെ ഇറക്കി നഗരസഭ മൈതാനത്തിന് എതിർവശത്തുള്ള നഗരസഭ ലോറി പാർക്കിങ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം *ചേർത്തല, വൈക്കം നിയോജക മണ്ഡലങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ സി.എസ്.ഐ റിട്രീറ്റ് സെൻറർ, സി.എം.എസ് കോളജ് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തകരെ ഇറക്കി ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം. *പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നും പൂഞ്ഞാർ തെക്കേക്കര, തിടനാട്, തീക്കോയി, ഈരാറ്റുപേട്ട നഗരസഭ, കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം, പാറത്തോട്, എരുമേലി എന്നിവിടങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ കലക്ടറേറ്റ് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയശേഷം ഈരയിൽക്കടവ് റോഡിൽ പാർക്ക് ചെയ്യണം. ചെറുജാഥകൾ ഇങ്ങനെ *കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകർ വൈകീട്ട് 3.30ന് തിരുനക്കര മൈതാനത്തുനിന്ന് ബേക്കർ ജങ്ഷൻ വഴി നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. *മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നും, കടുത്തുരുത്തി ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽനിന്നുമുള്ള പ്രവർത്തകർ എസ്.എച്ച് മൗണ്ട് ജങ്ഷനിൽനിന്ന് ജാഥയായി നാഗമ്പടം സ്‌റ്റേഡിയത്തിൽ എത്തണം. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽനിന്നും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽനിന്നുള്ളവർ കോടിമത ഐഡ ജങ്ഷൻ-പുളിമൂട്-തിരുനക്കര വഴി സ്റ്റേഡിയത്തിൽ എത്തണം. *ഇടുക്കി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് എതിർവശത്തെ മൈതാനത്ത് ഒത്തുകൂടി കലക്ടറേറ്റ് റെയിൽവേ സ്‌റ്റേഷൻ റോഡ് വഴി നെഹ്‌റുസ്‌റ്റേഡിയത്തിൽ എത്തണം. *പാലാ, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തുനിന്ന് നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തുക. *കാഞ്ഞിരപ്പള്ളി, റാന്നി മണ്ഡലങ്ങളിൽനിന്ന് വരുന്നവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തെ റോഡിൽ കേന്ദ്രീകരിച്ചശേഷം നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. *ചേർത്തല, വൈക്കം നിയോജക മണ്ഡലങ്ങളിൽനിന്നുള്ളവർ സി.എം.എസ് കോളജ് ഭാഗത്തുനിന്നും ബേക്കർ ജങ്ഷനിലൂടെ നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം. *കോട്ടയം നിയോജക മണ്ഡലത്തിൽനിന്നുള്ളവർ സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചശേഷം നെഹ്‌റു സ്‌റ്റേഡിയത്തിലേക്ക് എത്തണം. *പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നുള്ളവർ പൊലീസ് പരേഡ് മൈതാനത്തിനു സമീപത്തെ റോഡിൽ കേന്ദ്രീകരിച്ചശേഷം റെയിൽവേ സ്‌റ്റേഷൻ വഴി നെഹ്‌റു സ്‌റ്റേഡിയത്തിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.