കൊച്ചി: ഹൈകോടതി ജങ്ഷനില്‍ കിന്‍കോ ജെട്ടിക്ക് സമീപം വാക്വേയില്‍ പൊലീസിനെ കത്തിയു മായി ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളായ യുവാക്കള്‍ പിടിയില്‍. വല്ലാര്‍പാടം ചക്കാലക്കല്‍ വീട്ടില്‍ കൃഷ്ണദാസ് (സോനു -22), മട്ടാഞ്ചേരി കുളത്തിങ്കല്പറമ്പ് അല്‍ത്താഫ് (19), മുളവുകാട് വലിയപറമ്പില്‍ വീട്ടില്‍ ബ്രയാന്‍ ആദം (19), എളംകുളം കുളങ്ങരത്തറ വീട്ടില്‍ വിശാല്‍ ബോബന് (18) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ഹൈകോര്‍ട്ട് ജങ്ഷനില്‍ രണ്ടുയുവാക്കള്‍ തമ്മില്‍ അടിപിടി നടക്കുന്നെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് അന്വേഷിക്കാന്‍ എത്തിയത്.
ഉദ്യോഗസ്ഥനെതിരെ പ്രതികള്‍ കത്തിവീശി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്വേഷണത്തില്‍ വാക്വേയിലും സമീപപ്രദേശങ്ങളില്‍നിന്നുമായി മൂന്നുപേര്‍ പിടിയിലായി. ഓടിമറഞ്ഞ ഒന്നാംപ്രതിയെ വ്യാഴാഴ്ച രാവിലെ പിടികൂടി. എറണാകുളം അസി. കമീഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ സി.ഐ വിജയശങ്കറിെൻറ നേതൃത്വത്തില്‍ എസ്.ഐ ഷാജി, പൊലീസുകാരായ ഡി. രഞ്ജിത്ത്, മുഹമ്മദ് ഇസഹാക്ക്, ശര്‍മപ്രസാദ് ഉത്തമന്, പ്രജീഷ്, ബാബുരാജ്, രതീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.