പെരുമ്പാവൂര്‍: മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്കി യുവതികളുടെ മൊബൈല്‍ നമ്പ ര്‍ സംഘടിപ്പിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്ത് തട്ടിപ്പ് നത്തിവന്നയാൾ പിടിയിൽ. കൊ ല്ലം പുനലൂര്‍ വാളക്കോട് എ.ആര് മന്‍സിലില്‍ അബ്ദുല്‍ റഹ്മാനാണ് (25) പെരുമ്പാവൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലായത്. പല ജില്ലകളിലായി ഇതേ രീതിയില്‍ നാല് വിവാഹം കഴിച്ച് ആഭരണങ്ങളും പണവുമായി കടന്നശേഷം മലപ്പുറം തിരൂരങ്ങാടിയില്‍ താമസിച്ച് അടുത്ത തട്ടിപ്പിന് തയാറെടുക്കവെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
മാട്രിമോണിയല്‍ സൈറ്റുകളില്‍നിന്ന് കിട്ടുന്ന നമ്പറിലെ സ്ത്രീകളെ പെണ്ണുകാണല്‍ ചടങ്ങിന് ചെന്ന് അവരുടെ വിശ്വാസം നേടിയശേഷം നിക്കാഹിന് തെൻറ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് അറിയിക്കും. രജിസ്റ്റര്‍ മാരേജിന് തയാറാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യുന്നത്. ഡിവൈ.എസ്.പി കെ. ബിജുമോെൻറ നിര്‍ദേശാനുസരണം സി.ഐ പി.എ. ഫൈസല്‍, എസ്.ഐമാരായ ബേസില്‍ തോമസ്, സ്റ്റെപ്റ്റോ ജോണ്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നൗഷാദ്, സുബൈര്‍, ജമാല്‍, ഷര്‍നാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.