പെരുമ്പാവൂർ: മാലിന്യമടങ്ങിയ മണ്ണിട്ട് പാടശേഖരം നികത്താനുള്ള ശ്രമം നാട്ടുകാർ തട ഞ്ഞു. മണ്ണുമായി എത്തിയ രണ്ട് ടോറസ് ലോറികൾ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെ ടുത്തു. വല്ലം-ചൂണ്ടി മുസ്ലിം പള്ളിക്ക് സമീപമുള്ള കാരക്കാട് പാടമാണ് ഇവിടെ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനി ഉടമ നികത്താൻ ശ്രമിച്ചത്. കിൻഫ്രയിൽനിന്നുള്ള ആശുപത്രിമാലിന്യം ഉൾെപ്പടെ അടങ്ങിയ മണ്ണാണ് നികത്താൻ ഉപയോഗിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനകം ഏക്കർ കണക്കിന് നികത്തി.
സ്ഥലത്തുനിന്ന് അസഹ്യദുർഗന്ധം ഉയർന്നതിനെത്തുടർന്നാണ് നികത്തൽ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ പൊലീസ് കലക്ടർക്ക് കൈമാറി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടാണ് ഏക്കർ കണക്കിന് വരുന്ന പാടം അനധികൃതമായി നികത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.