കാലടി: മിനിലോറിയിൽനിന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി മണ്ഡുപുകനാണ് (33) കാലടി പൊലീസിെൻറ പിട ിയിലായത്. മറ്റൊരു പ്രതിയായ തിൻകണ്ഡറിനെ പൊലീസ് തിരയുന്നു. ജൂൺ മൂന്നിന് രാത്രിയിലാണ് പണം കവർന്നത്. കോടനാട് ചെട്ടിനടയിലുള്ള ചിറ്റോപറമ്പൻ സിജോയുടെ മിനി ലോറിയുടെ ഡാഷ് ബോർഡിൽ നിന്നാണ് ഒന്നരലക്ഷം രൂപ കവർന്നത്. സിജോ കോഴി വിൽപനക്ക് വാങ്ങിയ മിനിലോറിയിലെ ജോലിക്കാരാണ് പ്രതികൾ. ആലുവ, പറവൂർ, വരാപ്പുഴ ഭാഗങ്ങളിലെ കടകളിൽ കോഴികളെ ഇറക്കിയശേഷം ലഭിച്ച പണം ഡാഷ് ബോർഡിൽ വച്ച് സിജോ പൂട്ടിയിരുന്നു.
കോഴികളെ ഇറക്കി തിരിച്ചുവരുന്ന വഴിയിൽ നീലീശ്വരം ജങ്ഷനിലെ കടക്ക് സമീപം ലോറി പാർക്ക് ചെയ്ത് ചായ കുടിക്കാൻ പോയ സമയം മണ്ഡുപുകൻ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണം കവർന്നു. തിൻകണ്ഡറിനെ ഫോണിൽ വിളിച്ചറിയിച്ചശേഷം ഇരുവരും പണവുമായി കടന്നു കളഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിലേക്ക് കടന്ന പ്രതികൾ തിരിച്ച് കേരളത്തിലെത്തി. ഇതിനിടയിൽ മണ്ഡുപുകൻ ഫോൺ ഓൺ ചെയ്തതോടെയാണ് ഇവർ കുടുങ്ങിയത്. സൈബർസെൽ മുഖേന ലൊക്കേഷൻ മനസ്സിലാക്കി പൊയ്ക്കാട്ടുശ്ശേരിയിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സി.ഐ ടി.ആർ. സന്തോഷ്കുമാർ, എസ്.ഐ റിൻസ് എം. തോമസ്, എ.എസ്.ഐ സുരേഷ്, രാജേന്ദ്രൻ, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.