മൂവാറ്റുപുഴ: പെരിയാർ വാലിയുടെ വാളകം ബ്രാഞ്ച് കനാലിൽ മാലിന്യം നിറഞ്ഞുകിടക്കാൻ തുട ങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. പെരിയാർവാലി കനാലിലേക്ക് ആളുകൾ വലിച്ചെറിയുന്ന മാ ലിന്യവും ചാക്കുകളിലും സഞ്ചികളിലും കെട്ടി ഇടുന്ന മാലിന്യവും ഒഴുകിയെത്തുന്നത് വാളക ം പഞ്ചായത്തിലെ സി.ടി.സി, മനക്കപ്പീടിക പ്രദേശങ്ങളിലാണ്.
ഇവിടങ്ങളിൽനിന്ന് ഉപകനാലുകളിലേക്ക് വെള്ളം തിരിച്ചുവിടുന്നതിന് നിർമിച്ചിരിക്കുന്ന വാൽവുകളിൽ മാലിന്യം അടിഞ്ഞുകൂടിയതുമൂലം പ്രദേശത്ത് അതിരൂക്ഷ ഗന്ധവും ഈച്ചയുടെ ശല്യവും വർധിക്കുകയാണ്. മാലിന്യം നീക്കാൻ പെരിയാർവാലിയിൽനിന്ന് കരാർ ഏറ്റെടുത്തിരിക്കുന്ന ആൾ ഇതുവരെ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. കനാൽ വാച്ചർ സമീപെത്ത എക്സ്കവേറ്റർ തൊഴിലാളികളെ കൊണ്ടുവന്നെങ്കിലും അതിരൂക്ഷഗന്ധം മൂലം ഇവർ തിരിച്ചുപോയി.
വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വെള്ളത്തോടൊപ്പം മാലിന്യവും എത്തിച്ചേരുന്നത് നാട്ടുകാർക്ക് ദുരിതമായി. ഉപകനാലുകൾ ആദ്യം തുടങ്ങുന്ന സ്ഥലത്ത് അടിഞ്ഞുകൂടുന്ന മാലിന്യം നീക്കിയാൽ മറ്റുസ്ഥലങ്ങളിലേക്ക് മാലിന്യം എത്തുന്നത് ഇല്ലാതാക്കാൻ സാധിക്കുമെന്നിരിക്കെ പെരിയാർ വാലി അധികാരികളുടെയും കരാറുകാരെൻറയും അനാസ്ഥയുമാണ് മാലിന്യം അടിഞ്ഞുകൂടാൻ ഇടയായിട്ടുള്ളത്. അടിയന്തരമായി മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.