പിറവം: നിയമപാലകർ കണ്ണടയ്ക്കുമ്പോൾ റോഡ് കുരുതിക്കളമാകുന്നു. ടോറസുകളും ടിപ്പറു കളും പിറവത്ത് സ്കൂൾ സമയത്തും നിർബാധം സഞ്ചരിക്കുന്നത് പിറവത്തെ പതിവുകാഴ്ചയാണ്. അ പകട മരണങ്ങൾ പതിവാകുമ്പോഴും അധികൃതർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ഇടപെടാനാവുന്നില്ല. പാഴൂർ അമ്പലപ്പടിയിൽ നിയമലംഘനം നടത്തി സ്കൂൾ ടൈമിൽ നിരത്തിലിറങ്ങിയ ടോറസ് ടിപ്പർ ഇടിച്ച് വീട്ടമ്മക്ക് ദാരുണമായ അന്ത്യമാണ് സംഭവിച്ചത്. ഉത്സവത്തോടനുബന്ധിച്ച് ഒരു മാസക്കാലമായി റോഡ് സൈഡിൽ കുഴിച്ചിട്ട പന്തലും വില്ലനായി. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കണ്ണടക്കുന്നതാണ് റോഡപകടങ്ങൾക്ക് കാരണം. പാഴൂർ അമ്പലപ്പടിയിൽ സാമാന്യം വീതിയുള്ള സ്ഥലത്ത് അപകടം ഉണ്ടായത് ഇതിെൻറ തെളിവാണ്. രാവിലെ 10 വെര ടിപ്പർ ലോറികൾക്ക് യാത്ര വിലക്ക് ഉണ്ടെങ്കിലും പിറവം മേഖലയിൽ അത് നടപ്പാക്കാൻ അധികാരികൾ ശ്രമിക്കാറില്ല.
നിരവധി വിദ്യാലയങ്ങൾ ഉള്ള ഈ പ്രദേശത്ത് പലപ്പോഴും വിദ്യാർഥികൾ സഞ്ചരിക്കുന്ന വാഹനങ്ങളും, കാൽനടയായി പോകുന്ന വിദ്യാർഥികളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. പാലച്ചുവട് ചാമകാലായിൽ സലിയുടെ ഭാര്യ ജയശ്രീയാണ് അപകടത്തിൽ പെട്ടത്. വർഷങ്ങളോളം കേരളത്തിെൻറ വടക്കൻ മേഖലയിൽ നഴ്സായി ജോലി നോക്കിയിരുന്ന ജയശ്രീ അടുത്ത കാലത്താണ് സ്ഥലം മാറ്റം കിട്ടി ആരക്കുന്നം ഗവ. ആരോഗ്യ കേന്ദ്രത്തിലെത്തിയത്. രാവിലെ ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. അമ്പലപ്പടിയിൽ പാർക്കുചെയ്തിരുന്ന ജീപ്പ് അപ്രതീക്ഷിതമായി മുമ്പോട്ടെടുത്തതാണ് സ്കൂട്ടർ തട്ടി ജയശ്രീ റോഡിൽ വീഴാനിടയായത്. സ്കൂൾ സമയമായിരുന്നുവെങ്കിലും ശരവേഗത്തിലെത്തിയ ടോറസിെൻറ പിൻചക്രം ജയശ്രീയുടെ നെഞ്ചിലൂടെ കയറി. ടോറസുകളുടെയും ടിപ്പറുകളെയും മരണപ്പാച്ചിൽ കണ്ടിെല്ലന്ന് നടിക്കുന്ന പൊലീസ് ഇരുചക്ര വാഹനയാത്രക്കാരെ മുക്കിലും മൂലയിലും തടഞ്ഞു പരിശോധിക്കുന്ന തിരക്കിലാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.