ആലുവ: നഗരത്തിൽ റോഡിന് നടുവിലായി വൻ ഗർത്തം രൂപപ്പെട്ടു. തിരക്കേറിയ പാലസ് റോഡിലാ ണ് ആറടി ആഴമുള്ള ഗര്‍ത്തം. ടാസ് റോഡിെൻറ ആരംഭത്തിലാണ് ചൊവ്വാഴ്ച്ച രാത്രി കുഴി രൂപപ്പെട് ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് അപായസൂചന ബോര്‍ഡ് സ്ഥാപിച്ചു.
ബുധനാഴ്ച രാവിലെ പൊള്ളയായ ഭാഗത്തെ ടാറിങ് നീക്കി മണ്ണ് നിറച്ച് റോഡിലെ തകരാര്‍ പരിഹരിക്കാൻ നടപടി ആരംഭിച്ചു. അഞ്ചടിയോളം ചുറ്റളവിലാണ് മണ്ണ് പോയത്. മേല്‍ ഭാഗത്ത് ടാര്‍ മാത്രമാണ് ഉള്ളത്. താഴേക്ക് വന്‍ കുഴിയാണ്. ഏതാനും മാസം മുമ്പ് പാലസ് റോഡിനും ടാസ് റോഡിനും ഇടയിലായി കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. വെള്ളത്തിെൻറ ശക്തിയില്‍ മണ്ണ് ഒഴുകി പോയതാണ് കുഴി രൂപപ്പെടാന്‍ കാരണമെന്ന് കരുതുന്നു.
വൈകീട്ടോടെ ടാറ് നീക്കി കുഴി താൽകാലികമായി കോണ്‍ക്രീറ്റ് കൊണ്ട് അടച്ചു. ഗര്‍ത്തം പൂര്‍ണമായി മൂടാന്‍ കോണ്‍ക്രീറ്റ് കൊണ്ട് കഴിഞ്ഞിട്ടില്ലെന്നും ഇനിയും കുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.