ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന ദിലീപിെൻറ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. നിർണായക തെളിവായ ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവിലെ ഡാറ്റയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ വാദം പൂർത്തിയായതിനെത്തുടർന്നാണ് വിധി പറയാൻ മാറ്റിയത്. ദൃശ്യങ്ങള്‍ നല്‍കുന്നത് പ്രതിക്കല്ലെന്നും അഭിഭാഷകര്‍ക്കാണെന്നും ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. ഇരയുടെ സ്വകാര്യത കോടതിയുടെ ഓഫിസര്‍മാരായ അഭിഭാഷകര്‍ മാനിക്കും. പെന്‍ഡ്രൈവിലുള്ള ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. സന്തോഷ് മാധവൻ പ്രതിയായ കേസിൽ പ്രതിയുടെ ആവശ്യപ്രകാരം ദൃശ്യങ്ങൾ കൈമാറിയിരുന്നു. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങള്‍ കൈമാറാത്തതെന്നും അഭിഭാഷകന്‍ ചോദിച്ചു. എന്നാൽ, ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങൾ എട്ട് തവണ പ്രതിഭാഗം കണ്ടതാണ്. ദൃശ്യങ്ങളിൽ സ്ത്രീശബ്ദമുണ്ടെന്ന് പറയുന്നത് തെറ്റാണ്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിെൻറ തന്ത്രമാണ് ഹരജി. ഇരയുടെ സുരക്ഷ കണക്കാക്കുമ്പോൾ ദൃശ്യങ്ങൾ നൽകാൻ പരിമിതികളുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.