കൊച്ചി: ക്രിസ്തുമത വിശ്വാസികൾ ഇന്ന് ഒാശാന പെരുന്നാൾ ആചരിക്കുന്നു. യേശു കഴുതപ്പുറത്തേറി ജറൂസലം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിെൻറയും തെരുവീഥികളിൽ ജനം ഒലിവിലകള്‍ കൈയിലേന്തി വരവേറ്റതിെൻറയും അനുസ്മരണമാണ് ഓശാന പെരുനാള്‍. ഈസ്റ്ററിനുമുമ്പുള്ള ഞായറാഴ്ചയാണ് ഒാശാന പെരുന്നാൾ ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ കുര്‍ബാനയോടനുബന്ധിച്ച് വെെഞ്ചരിച്ച കുരുത്തോലകളേന്തി വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. യേശുവിെൻറ പീഡാനുഭവം, കുരിശുമരണം എന്നിവയുടെ ഓര്‍മ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമാകും. അന്ത്യ അത്താഴത്തിെൻറ ഓർമയില്‍ പെസഹവ്യാഴം ആചരിക്കും. വെള്ളിയാഴ്ച പീഡാനുഭവ വായനയും കുരിശിെൻറ വഴി പരിഹാരപ്രദക്ഷിണവും നടക്കും. ഏപ്രില്‍ ഒന്നിന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ വലിയനോമ്പാചരണം. അതോടെ 50 ദിവസത്തെ നോമ്പനുഷ്ഠാനത്തിന് പരിസമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.