വ്യാജ പതിപ്പ് കാണില്ലെന്ന് ജനം തീരുമാനിച്ചാൽ സിനിമയുടെ ശാപം തീരും -ടോവിനോ തോമസ് കൊച്ചി: വ്യാജ പതിപ്പ് കാണില്ലെന്ന് ജനം തീരുമാനിച്ചാല്‍ മലയാള സിനിമയുടെ പൈറസി ശാപം തീരുമെന്ന് നടന്‍ ടോവിനോ തോമസ്. കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതിെൻറ തൊട്ടടുത്ത ദിവസം വ്യാജന്‍ പുറത്തിറങ്ങും. നിയമപരമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഫലപ്രദമായി അവയെ തടയാനോ സിനിമക്കുണ്ടാകുന്ന നഷ്ടം നികത്താനോ കഴിയുന്നില്ല. 'അഭിയുടെ കഥ അനുവിെൻറയും' എന്ന പുതിയ ചിത്രത്തിെൻറ പ്രചാരണാര്‍ഥം നടത്തിയ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ഇന്ത്യക്കുവെളിയിൽനിന്നാണ് സിനിമകൾ നെറ്റിൽ അപ്ലോഡ് ചെയ്യുന്നത്. കേരള പൊലീസും സൈബർ വിദഗ്ധരും സാധ്യമായതൊക്കെയും ചെയ്യുന്നുണ്ട്. പക്ഷേ, വ്യാജ പതിപ്പുകൾ യഥേഷ്ടം ഉണ്ടാകുന്നു. സിനിമ അതിെൻറ എല്ലാ സാങ്കേതിക തികവോടുംകൂടി തിയറ്ററിൽ മാത്രമേ കാണൂവെന്ന് പ്രേക്ഷകർ ചിന്തിച്ചാല്‍ വ്യാജന്‍ പുറത്തിറങ്ങുന്നത് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ആദ്യ വനിത സിനിമാട്ടോഗ്രാഫറായ ബി.ആര്‍. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും. ഒരേ സമയം മലയാളത്തിലും തമിഴിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിൽ പിയ ബാജ്പയിയാണ് നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.